Thursday, May 17, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 26- 30

മനുഷ്യന്റെ സമസ്തദോഷങ്ങള്‍ക്കും കാരണം 'പ്രജ്ഞാപരാധം" ആണ്‌ എന്ന്‌ ആയുര്‍വേദം പരയുന്നു.
"
ധീധൃതിസ്മൃതി വിഭൃഷ്ടഃ കര്‍മ്മ യത്‌ കുരുതേശുഭം
പ്രജ്ഞാപരാധം തം വിദ്യാല്‍ സര്‍വദോഷപ്രകോപനം"

ധീ = ബുദ്ധി, ധൃതി= ധാരണാശക്തി സ്മൃതി = ഓര്‍മ്മശക്തി
ഇവയേ ഭ്രംശിച്ചു കൊണ്ട്‌- ഇവക്കനുസൃതമല്ലാതെ
യല്‍ അശുഭം കര്‍മ്മ കുരുതേ = യാതൊരു അശുഭകര്‍മ്മങ്ങളേ അനുഷ്ടിക്കുന്നുവോ
തം പ്രജ്ഞാപരാധം വിദ്യാല്‍ = അതിനേ പ്രജ്ഞാപരാധം എന്നറിയണം.
തത്‌ സര്‍വദോഷപ്രകോപനം= അത്‌ ശാരീരങ്ങള്‍ഉം മാനസികങ്ങളുമായ എല്ലാദോഷങ്ങളേയും കോപിപ്പിക്കുന്നു.

ഇവിടെ ദോഷങ്ങള്‍ എന്നു പറയുന്നത്‌ സത്വം രജസ്‌ തമസ്‌ എന്ന മാനസിക ദോഷങ്ങളും വാതം പിത്തം കഫം എന്ന ശാരീരിക ദോഷങ്ങളുമാണ്‌. എല്ലാവിധ ദുഃഖങ്ങള്‍ക്കും കാരണം ഇതാണ്‌.

മനുഷ്യന്റെ മാനസികവ്യാപാരങ്ങളെ മറ്റു സാഹചര്യങ്ങള്‍ എങ്ങനെ ഒക്കെ തകരാറിലാക്കും എന്ന്‌ രണ്ടാം അദ്ധ്യായത്തിലൊ വിശദമായി പറയാന്‍ പോകുന്നുണ്ട്‌. അത്‌ പക്ഷേ ഈ പേരിലല്ലെന്നു മാത്രം.

"സംഗാല്‍ സഞ്ജായതേ കാമഃ കാമാല്‍ ക്രോധോഭിജായതേ--" എന്നു തുടങ്ങി

സംഗം കൊണ്ട്‌ കാമം, കാമം കൊണ്ട്‌ ക്രോധം എന്നു തുടങ്ങി പ്രജ്ഞാപരാധത്തേ തന്നെ വിശദീകരിക്കുന്ന ആ ഭാഗം ഇവിടെ തുടങ്ങുന്നു.

അര്‍ജ്ജുനന്‌ തന്റെ കൃത്യനിര്‍വഹണത്തിനോട്‌ വിരക്തി തോന്നുവാന്‍ തുടങ്ങുന്നതും അതിനെ തന്റേതായ ന്യായങ്ങള്‍ കൊണ്ട്‌ സമര്‍ട്‌ഹ്ഥിക്കുന്നതും നമുക്ക്‌ നോക്കാം.

26.തത്രാപശ്യല്‍ സ്ഥിതാന്‍ പാര്‍ത്ഥഃ
പിതൃനഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍
പുത്രാന്‍ പൗത്രാന്‍ സഖീംസ്തഥാ
27. ശ്വശുരാന്‍ സുഹൃദശ്ചൈവ
സേനയോരുഭയോരപി.

അഥ = അനന്തരം
പാര്‍ഥഃ = അര്‍ജ്ജുനന്‍
ഉഭയോഃ സേനയോഃ അപി = രണ്ടു സൈന്യങ്ങളിലും
സ്ഥിതാന്‍ = നില്‍ക്കുന്ന
പിതൃന്‍ പിതാമഹാന്‍ = പിതൃക്കളേയും , പിതാമഹന്മാരേയും
ആചാര്യാന്‍ മാതുലാന്‍ = ആചാര്യന്മാരേയും അമ്മാവന്മാരേയും
ഭ്രാതൃന്‍ = സഹോദരന്മാരേയും
പുത്രാന്‍ പൗത്രാന്‍ സഖീന്‍= പുത്രന്മാരേയും പൗത്രന്മാരേയും
സഖി മാരേയും
ശ്വശുരാന്‍ = സുഹൃദഃ ച = ഭാര്യാപിതാക്കന്മാരേയും സുഹൃത്തുക്കളേയും
അപശ്യത്‌= കണ്ടു.

രണ്ടു സൈന്യങ്ങളിലും നില്‍ക്കുന്നവരെല്ലാം അച്ഛന്മാരും മക്കളും , അമ്മാവന്മാരും സുഹൃത്തുക്കളും മറ്റു ബന്ധുത്വമുള്ളവരും മാത്രമാണ്‌. ഇവരാണ്‌ തമ്മില്‍ തല്ലി ചാകാന്‍ പോകുന്നത്‌ എന്ന സത്യം അര്‍ജ്ജുനന്‍ കാണുന്നു.

താന്‍ സമീക്ഷ്യ സ കൗന്തേയഃ
സര്‍വാന്‍ ബന്ധൂനവസ്ഥിതാന്‍
28. കൃപയാ പരയാവിഷ്ടോ
വിഷീദന്നിദമബ്രവീത്‌

സഃ കൗന്തേയഃ = ആ കുന്തീ പുത്രന്‍ -അര്‍ജ്ജുനന്‍
അവസ്ഥിതാന്‍ = നില്‍ക്കുന്ന
താന്‍ സര്‍വാന്‍ ബന്ധൂന്‍ = ആ എല്ലാ ബന്ധുക്കളേയും
സമീക്ഷ്യ = നല്ലവണ്ണം കണ്ടിട്ട്‌
പരയാ കൃപയാ ആവിഷ്ട = കൃപാപരവശനായി
വിഷീദന്‍ = വിഷാദത്തെ പ്രാപിച്ചവനായി
ഇദം അബ്രവീത്‌ = ഇങ്ങനെ പറഞ്ഞു.

യുദ്ധം ചെയ്യാനൊരുങ്ങി നില്‍ക്കുന്ന ബന്ധുജനങ്ങളേ കണ്ടതോടു കൂടി യുദ്ധത്തിന്റെ ഭീകരതയേയും ഇവര്‍ എല്ലാവരും കൊല്ലപ്പേടുമല്ലൊ എന്ന ആശങ്കയും മറ്റും ഉടലെടുത്ത അര്‍ജ്ജുനന്‌ മനസ്സു വിഷമിച്ചു. അതിനാല്‍ അദ്ദേഹം കൃഷ്ണനോട്‌ പ്രകാരം പറഞ്ഞു.

ദൃഷ്ട്വേമം സ്വജനം കൃഷ്ണ
യുയുത്സും സമുപസ്ഥിതം
29.സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി.
വേപഥുശ്ച ശരീരേ മേ
രോമഹര്‍ഷശ്ച ജായതേ

കൃഷ്ണ =അല്ലയോ കൃഷ്ണാ
ഇമം സമുപസ്ഥിതം യുയുത്സും സ്വജനം ദൃഷ്ട്വാ = ഈ ബന്ധുക്കള്‍ യുദ്ധത്തിനു തയ്യാറായി നില്‍ക്കുന്നതു കണ്ടിട്ട്‌
മമ ഗാത്രാണി സീദന്തി = എന്റെ ശരീരം തളരുന്നു.
മുഖം പരിശുഷ്യതി = തൊണ്ട വരളുന്നു
മേ ശരീരേ വേപഥുഃ രോമഹര്‍ഷഃ ച ജായതേ = എന്റെ ശരീരത്തില്‍ വിറയലും രോമഹര്‍ഷവും ഉണ്ടാകുന്നു.

30. ഗാണ്ഡീവം സ്‌രംസതേ ഹസ്താല്‍
ത്വക്‌ ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ

ഗാണ്ഡീവം ഹസ്താല്‍ സ്രംസതേ = ഗാണ്ഡീവം കയ്യില്‍ നിന്നും വഴുതി പോകുന്നു.
ത്വക്‌ പരിദഹ്യതേ = തൊലി പൊള്ളുന്നു.
അവസ്ഥാതും ന ശക്നോമി = നില്‍ക്കാന്‍ സാധിക്കുന്നില്ല
മനഃ ഭ്രമതി ഇവ= തല കറങ്ങുന്നു

സ്വജനങ്ങളെന്ന ഭാവം മനസ്സില്‍ ഉണ്ടായതോടു കൂടി അര്‍ജ്ജുനന്‌ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ മുകളില്‍ പറഞ്ഞു. അവസാനം നില്‍ക്കുവാന്‍ പോലും ത്രാണിയില്ലാതായി.
എത്ര തന്നെ കേമനായ മനുഷ്യനാണെങ്കിലും ചില സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ തളര്‍ന്നു പോകും. അതിന്റെ മൂല കാരണം എന്താണ്‌ അതില്‍ നിന്നും ഒരു മോചനം സാധ്യമാണൊ എന്നൊക്കെ അന്വേഷിക്കുകയാണിവിടെ. അടുതതായി അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ ഉള്ള തന്റേതായ വിശദീകരണങ്ങള്‍ നല്‍കുന്നു.

1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനുഷ്യന്റെ സമസ്തദോഷങ്ങള്‍ക്കും കാരണം 'പ്രജ്ഞാപരാധം" ആണ്‌ എന്ന്‌ ആയുര്‍വേദം പരയുന്നു.
"
ധീധൃതിസ്മൃതി വിഭൃഷ്ടഃ കര്‍മ്മ യത്‌ കുരുതേശുഭം
പ്രജ്ഞാപരാധം തം വിദ്യാല്‍ സര്‍വദോഷപ്രകോപനം"

ധീ = ബുദ്ധി, ധൃതി= ധാരണാശക്തി സ്മൃതി = ഓര്‍മ്മശക്തി
ഇവയേ ഭ്രംശിച്ചു കൊണ്ട്‌- ഇവക്കനുസൃതമല്ലാതെ
യല്‍ അശുഭം കര്‍മ്മ കുരുതേ = യാതൊരു അശുഭകര്‍മ്മങ്ങളേ അനുഷ്ടിക്കുന്നുവോ
തം പ്രജ്ഞാപരാധം വിദ്യാല്‍ = അതിനേ പ്രജ്ഞാപരാധം എന്നറിയണം.
തത്‌ സര്‍വദോഷപ്രകോപനം= അത്‌ ശാരീരങ്ങള്‍ഉം മാനസികങ്ങളുമായ എല്ലാദോഷങ്ങളേയും കോപിപ്പിക്കുന്നു.

ഇവിടെ ദോഷങ്ങള്‍ എന്നു പറയുന്നത്‌ സത്വം രജസ്‌ തമസ്‌ എന്ന മാനസിക ദോഷങ്ങളും വാതം പിത്തം കഫം എന്ന ശാരീരിക ദോഷങ്ങളുമാണ്‌. എല്ലാവിധ ദുഃഖങ്ങള്‍ക്കും കാരണം ഇതാണ്‌.

മനുഷ്യന്റെ മാനസികവ്യാപാരങ്ങളെ മറ്റു സാഹചര്യങ്ങള്‍ എങ്ങനെ ഒക്കെ തകരാറിലാക്കും എന്ന്‌ രണ്ടാം അദ്ധ്യായത്തിലൊ വിശദമായി പറയാന്‍ പോകുന്നുണ്ട്‌. അത്‌ പക്ഷേ ഈ പേരിലല്ലെന്നു മാത്രം.

"സംഗാല്‍ സഞ്ജായതേ കാമഃ കാമാല്‍ ക്രോധോഭിജായതേ--" എന്നു തുടങ്ങി

സംഗം കൊണ്ട്‌ കാമം, കാമം കൊണ്ട്‌ ക്രോധം എന്നു തുടങ്ങി പ്രജ്ഞാപരാധത്തേ തന്നെ വിശദീകരിക്കുന്ന ആ ഭാഗം ഇവിടെ തുടങ്ങുന്നു.