Friday, May 18, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 31-36

31. നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോനുപശ്യാമി ഹത്വാ സ്വജനമാഹവേ

ഹേ കേശവ= അല്ലയോ കേശവാ
വിപരീതാനി നിമിത്താനി പശ്യാമി = വിപരീതങ്ങളായ ലക്ഷണങ്ങള്‍ കാണുന്നു.
ആഹവേ = യുദ്ധത്തില്‍
സ്വജനം = ബന്ധുക്കളേ
ഹത്വാ = കൊ ന്നിട്ട്‌
ശ്രേയഃ ന അനുപശ്യാമി ച= കീര്‍ത്തി ഒന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല.

ഒരു ശുദ്ധ അന്ധവിശ്വാസി ആയി സംസാരിക്കുന്നു അര്‍ജ്ജുനന്‍. (ഇതു മാത്രമല്ല സമൂഹത്തില്‍ കാണുന്ന പല അനാചാരങ്ങളും അര്‍ജ്ജുനന്‍ പിന്നീട്‌ എടുത്തു വിളമ്പുന്നുണ്ട്‌-) പല്ലി വീണ്‍ആല്‍ പല്ലി ചിലച്ചാല്‍ എന്നു തുടങ്ങി പലതും നാമിക്കാലത്ത്‌ TV യില്‍ കൂടി വരെ പറഞ്ഞു ഭയപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്‌. അതേ പോലെ ഇടത്തു കണ്ണു തുടിച്ചു തുടങ്ങിയ ലക്ഷണങ്ങള്‍ അര്‍ജ്ജുനന്‍ കാണുന്നു അത്രെ. അതു കൊണ്ട്‌ യുദ്ധം ചെയ്യുവാന്‍ പാടില്ലത്രേ.

ഇതു പോലെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ അര്‍ഥമില്ലാത്തവയാണെന്ന്‌ പറയുവാന്‍ അര്‍ജ്ജുനനേ ഒരു ഉപാധിയാക്കി അദ്ദേഹത്തെക്കൊണ്ട്‌ പറയിക്കുകയാണ്‌ വ്യാസന്‍ ചെയ്തിരിക്കുന്നത്‌.
അടുത്തതായി അര്‍ജ്ജുനന്റെ വാദം സ്വജനങ്ങളേ കൊ ന്നിട്ട്‌ യാതൊരു കീര്‍ത്തിയും ഉണ്ടാകുന്നതായി താന്‍ കാണുന്നില്ല എന്നതാണ്‌

32. ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ

ഹേ കൃഷ്ണ = അല്ലയോ കൃഷ്ണാ
(അഹം) വിജയം, രാജ്യം സുഖാനി ച = ഞാന്‍ വിജയത്തേയോ, രാജ്യത്തേയോ, സുഖങ്ങളേയോ
ന കാംക്ഷേ = ആഗ്രഹിക്കുന്നില്ല.
ഹേ ഗോവിന്ദ = അല്ലയോ ഗോവിന്ദാ
നഃ = ഞങ്ങള്‍ക്ക്‌
രാജ്യേന ഭോഗൈഃ ജീവിതേന വാ= രാജ്യം കൊണ്ടോ, സുഖഭോഗങ്ങളെ കൊണ്ടോ ഈ ജീവിതം കൊണ്ടോ പോല്‍ം എന്തു പ്രയോജനം?

അടുത്തതായി അര്‍ജ്ജുനന്റെ വാദം സ്വജനങ്ങളേ കൊ ന്നിട്ട്‌ യാതൊരു കീര്‍ത്തിയും ഉണ്ടാകുന്നതായി താന്‍ കാണുന്നില്ല എന്നതാണ്‌

ഇത്രയും കാലമായി കാട്ടില്‍ താമസിച്ച്‌ ഫലമൂലാദികള്‍ ഭക്ഷിച്ച്‌ നടക്കുന്ന ഞങ്ങള്‍ക്ക്‌ ബന്ധുക്കളേ എല്ലാം കൊന്നൊടുക്കി ഈ രാജ്യം നേടി അതില്‍ ഇരുന്നാല്‍ എന്തു സുഖം ആണ്‌ ഉണ്ടാകുക?. ഇവിടെ ഗോവിന്ദ എന്നാണ്‌ സംബോധന- ഇന്ദ്രിയങ്ങളേ അറിഞ്ഞവന്‍ എന്നര്‍ഥം വരും - അതായത്‌ ഞങ്ങള്‍ക്ക്‌ സുഖ്ലോലുപത ഇല്ലെന്ന്‌ നേരത്തേ തന്നെ അറിയാവുന്നവനാണ്‌ കൃഷ്ണന്‍ - അപ്പോള്‍ പിന്നെ യുദ്ധം ചെയ്തു രാജ്യം നേടുന്നതെന്തിന്‌? യുദ്ധം വേണ്ട തന്നെ എന്ന്‌ സൂചിപ്പിക്കുന്നു.

33. യേഷാമര്‍ത്ഥേ കാംക്ഷിതം നോ
രാജ്യം ഭോഗാഃ സുഖാനി ച
തേ ഇമേവസ്ഥിതാ യുദ്ധേ
പ്രാണാംസ്ത്യക്ത്വാ ധനാനി ച

യേഷാം അര്‍ത്ഥേ = യാവര്‍ക്കുവേണ്ടി
നഃ = നമ്മളാല്‍
രാജ്യം ഭോഗാഃ സുഖാനി ച കാംക്ഷേ = രാജ്യം, ഭോഗവസ്തുക്കള്‍, സുഖങ്ങള്‍ ഇവ ആഗ്രഹിക്കപ്പെടുന്നുവോ
തേ ഇമേ = ആ ഇവര്‍
പ്രാണാന്‍ ധാനാനി ച ത്യക്ത്വാ = ജീവനേയും , ധനത്തേയും എല്ലാം ഉപേക്ഷിച്ച്‌
യുദ്ധേ അവസ്ഥിതാഃ = യുദ്ധത്തിന്‌ തയ്യാറായി നില്‍ക്കുന്നു.

നമുക്ക്‌ ജീവിതത്തിനായി രാജ്യം , ഭോഗവസ്തുക്കള്‍, ധനം ഇവ ആവ്‌അ ശ്യമില്ല, മരിച്ചു കഴിഞ്ഞാലും ഇവ ആവശ്യമില്ല. പിന്നെ ഇവയൊക്കെ നേടുന്നത്‌ മറ്റുള്ളവര്‍ക്കു വേണ്ടി ആണ്‌.
അപ്പോള്‍ ആ ബന്ധുക്കളെല്ലവരും ചാകാനായി നിന്നു കഴിഞ്ഞാല്‍ പിന്നെ യുദ്ധം ചെയ്തു വിജയിച്ചിട്ടു തന്നെ എന്തു കാര്യം?

34. ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ സ്യാലാഃ സംബന്ധിനസ്തഥാ

ആചാര്യാഃ പിതരഃ പുത്രാഃ തഥാ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ സ്യാലാഃ സംബന്ധിനഃ തഥാ = ആചാര്യന്മാര്‍, പിതാക്കന്മാര്‍, പുത്രന്മാര്‍, പിതാമഹന്മാര്‍, അമ്മാവന്മാര്‍, ശ്വശുരന്മാര്‍, പൗത്രന്മാര്‍, സ്യാലന്മാര്‍ സംബന്ധികള്‍ എന്നിങ്ങനെ അടുത്ത ബന്ധുകളാണ്‌ ഈ നിരന്നു നില്‍ക്കുന്നവര്‍ അതു കോണ്ടും ഇവരെ ഒന്നും കൊന്ന്‌ യുദ്ധം ജയിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന്‌.

35. ഏതാന്‍ന ഹന്തുമിച്ഛാമി
ഘ്നതോപി മധുസൂദന
അപി ത്രൈലോക്യരാജ്യസ്യ
ഹേതോ കിന്നു മഹീപതേ

ഹേ മധുസൂദന = അല്ലയോ മധുസൂദനാ
ഘ്നതഃ അപി = ഹനിക്കുന്നവരാണെങ്കിലും
ത്രൈലോക്യരാജ്യസ്യ ഹേതോ അപി = മൂന്നു ലോകങ്ങളുടെയും ആധിപത്യത്തിനു വേണ്ടി പോലും
ഏതാന്‍ ഹന്തും ന ഇച്ഛാമി = ഇവരെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ല.
മഹീപതേ കിം നു = പിന്നെ ഈ രാജ്യത്തിനു വേണ്ടി ചെയ്യില്ലെന്നു പറയണോ

മൂന്നു രാജ്യങ്ങളും തനിക്കു ലഭിക്കും എന്നായാല്‍ പോലും ഇപ്പറഞ്ഞ ആളുകളെ കൊല്ലുക പോയിട്ട്‌ കൊല്ലണം എന്ന്‌ ആഗ്രഹിക്കുക പോലും ഇല്ല, പിന്നെ ആണൊ ഈ ഒരു രാജ്യത്തിനു വേണ്ടി?
അര്‍ജ്ജുനന്‍ ഒരു തികഞ്ഞ വൈരാഗിയെ പോലെ സംസാരിക്കുന്നു.

36. നിഹത്യ ധാര്‍ത്തരാഷ്ട്രാന്നഃ
കാ പ്രീതിഃ സ്യാജ്ജനാര്‍ദ്ദന
പാപമേവാശ്രയേദസ്മാന്‍
ഹത്വൈതാനാതതായിനഃ

ഹേ ജനാര്‍ദ്ദന = അല്ലയോ ജനാര്‍ദ്ദനാ
ധാര്‍ത്തരാഷ്ട്രാന്‍ നിഹത്യ = ധാര്‍ത്തരാഷ്ട്രന്മാരേ കോന്നിട്ട്‌
നഃ ഞങ്ങള്‍ക്ക്‌
കാ പ്രീതിഃ = എന്തു സന്തോഷമാണ്‌
സ്യാത്‌ =ഉണ്ടാകുക
ഏതാന്‍ ആതതായിനഃ = ആതതായികളായ ഇവരേ
ഹത്വാ = കോന്നിട്ട്‌
അസ്മാന്‍ പാപം ഏവ ആശ്രയേത്‌ = ഞങ്ങളേ പാപം തന്നെ ഗ്രസിക്കും

നേരത്തേ പറഞ്ഞു ആചാര്യന്മാരും പിതാക്കന്മാരും മറ്റും മറ്റും , അവരെ കൊല്ലാന്‍ സാധിക്കില്ല എന്ന്‌. അതു ശരി എന്നാല്‍ ധൃതരാഷ്ട്ര പുത്രന്മാര്‍ അങ്ങനെ അല്ലല്ലൊ. അവര്‍ നിങ്ങളേ എല്ലാതരത്തിലും ദ്രോഹിക്കുകയും പലവിധത്തിലും കൊല്ലാന്‍ ശ്രമിച്ചവരും അല്ലേ? അവരെ കൊന്നുകൂടേ എന്നാണെങ്കില്‍ അതും വയ്യ. സഹോദരന്മാരാണവര്‍ , അവരെ കൊ ന്നിട്ട്‌ ജീവിക്കുന്നതില്‍ എന്ത്‌ സന്തോഷം ?
മുമ്പു പറഞ്ഞതു പോലെ ക്ഷണികമായ ഈ ലോകജീവിതത്തിനേ മൂഢന്മാരേ വിലവയ്ക്കൂ.

ഇവിടെ ആതതായി എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട്‌.

"അഗ്ന്‍ഇദോ ഗരദശ്ചൈവ ശസ്ത്രപാണീര്‍ധനാപഹഃ
ക്ഷേത്രദാരാപഹാരീ ച ഷഡേതേ ആതതായിനഃ"

പുരക്കു തീ വയ്ക്കുന്നവന്‍, വിഷം കൊടുക്കുന്നവന്‍, ആയുധം ധരിച്ചു കൊല്ലാന്‍ വരുന്നവന്‍, ധനം അപഹരിക്കുന്നവന്‍, കൃഷി, ഭാര്യ ഇവയെ അപഹരിക്കുന്നവന്‍ എന്നീ ആറു പേരാണ്‌ ആതതായികള്‍.

അര്‍ഥശാസ്ത്രപ്രകാരം ഇവര്‍ വധാര്‍ഹരാണ്‌ ഇവരെ കൊല്ലുന്നതില്‍ പാപമില്ല എന്നര്‍ത്ഥം. എന്നാല്‍ പോലും താന്‍ അതിനു തയാറല്ല.

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അഗ്ന്‍ഇദോ ഗരദശ്ചൈവ ശസ്ത്രപാണീര്‍ധനാപഹഃ
ക്ഷേത്രദാരാപഹാരീ ച ഷഡേതേ ആതതായിനഃ"

പുരക്കു തീ വയ്ക്കുന്നവന്‍, വിഷം കൊടുക്കുന്നവന്‍, ആയുധം ധരിച്ചു കൊല്ലാന്‍ വരുന്നവന്‍, ധനം അപഹരിക്കുന്നവന്‍, കൃഷി, ഭാര്യ ഇവയെ അപഹരിക്കുന്നവന്‍ എന്നീ ആറു പേരാണ്‌ ആതതായികള്‍.

അര്‍ഥശാസ്ത്രപ്രകാരം ഇവര്‍ വധാര്‍ഹരാണ്‌ ഇവരെ കൊല്ലുന്നതില്‍ പാപമില്ല എന്നര്‍ത്ഥം. എന്നാല്‍ പോലും താന്‍ അതിനു തയാറല്ല.

ഈയുള്ളവന്‍ said...

മാഷേ,

ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. നന്നായിരിക്കുന്നു. മുഴുവനും വായിക്കുന്നുണ്ട്. നല്ല ശ്രമം. അഭിനന്ദനങ്ങള്‍. തുടര്‍ന്നും എഴുതുക.

ഭാവുകങ്ങളൊടെ,
ഈയുള്ളവന്‍